Wednesday, August 15, 2007

ജീവിതം നേടുവാന്‍

ആമോദത്തിമിര്‍പ്പില്‍ തീര്‍‌ത്തൊരെന്‍ ജീവിതം
ആഘാ‍തക്കുഴിയിലിന്നുഴലവേ
ആരു കേള്‍ക്കുമെന്‍ ഹൃദയദുഃഖം
ആര്‍ക്കു വേണ്ടിയീ കാവ്യം രചിക്കും

കതിരൊളി ചിമ്മിയ കരളിനുള്ളില്‍
കളിയാടുന്ന കാളകൂടത്തിന്‍ കാഠിന്യമേതും
കാത്തിരുന്നൊരെന്‍ കാന്തയെ
കാണാമറയത്തൊളിപ്പിച്ചു ഭവാന്‍

ചിന്താഗ്രസ്‌തമാം ചിത്തത്തിനുള്ളില്‍
ചന്തത്തിലെത്തുന്ന ശാലീനത
ചമയങ്ങപ്പില്ലാതെ, ചാഞ്ചല്ല്യമില്ലാതെ
ചിരിച്ചു മറഞ്ഞുവാ ചെഞ്ചുണ്ടുകള്‍

നീറുന്നൊരെന്‍ സപ്‌ത നാഡികള്‍
നീറ്റുകക്ക നീരിലെന്ന പോല്‍
നഷ്‌ടമാം ദിനങ്ങളിലോര്‍ത്തു നില്‌ക്കാം: നിന്‍
നാണത്തില്‍ പൊതിഞ്ഞ നറു പുഞ്ചിരി

വിരഹ വേദനയാല്‍ വിജ്ഞാന ദാഹത്താല്‍
വെമ്പല്‍ക്കൂട്ടുന്നഹം ഗൃഹമണയുവാന്‍
ഗഗനം പോലെന്‍ ഗദ്ഗദങ്ങള്‍
ഗമിച്ചിടുന്നു ഗണമോടെ, സഖേ ....

സ്വപ്‌നങ്ങളെന്തിനു നല്‍കി ദൈവം
ഓര്‍ത്തു കരയാനോ : ദുഃഖങ്ങളെന്തിനു
നല്‍കി മര്‍ത്യനു, മാനസം മങ്ങിടാനോ ?
കരഞ്ഞു തീര്‍ക്കുവാനല്ലീ ജീവിതം ; നേടുവാന്‍

No comments: